റഫീഖ് എന്ന നവീന വാദിക്ക് മറുപടി

യൂടൂബിൽ ഇടക്കിടക്ക് പ്രത്യക്ഷപ്പെടുന്ന ഈ മൗലവിയുടെ വിവരക്കേടുകൾക്ക് കയ്യും കണക്കും ഇല്ല തെന്ന.... ഇപ്പോൾ പറഞ്ഞിരിക്കുന്നത് അഞ്ച് നേരം നിസ്ക്കരിക്കാൻ പുരുഷന്മാരെ പോലെ സ്ത്രീകൾക്ക് വീട്ടിൽ വരേണ്ടാ എന്നും അവർക്ക് വീട്ടിൽ നിസ്ക്കരിച്ചാൽ മതിയെന്നും അതാണ് അവർക്കുത്തമം എന്നുമുള്ള തിരുചര്യ   ഒരു ചാനൽ ചർച്ചയിൽ  മുള്ളൂർക്കര സഖാഫി പറഞ്ഞ വിഷയത്തെയാണ് ഈ റഫീഖ് സലഫിക്ക് ചൊടി വന്നത്വിവരക്കേട് 01  - അഞ്ച് നേരം നമസ്ക്കരികാൻ വീട്ടിൽ വെച്ച് നിസ്ക്കരിച്ചാൽ മതി പള്ളിയിലേക്ക് വരേണ്ടതില്ലാ എന്ന ഹദീസ് ഇല്ല പോൽ ???? ഇത് നുണയാണ് പോൽ ????മറുപടി 01 - മൗലവീ !!!!!! സ്ത്രീകൾക്ക് നമസ്ക്കരിക്കാൻ "അവർക്ക് വീടാണ് ഉത്തമം" എന്നതിന്ന് ധാരാളം സ്വഹീഹായ ഹദീസുകൾ ഉണ്ടല്ലോ ! അവിടെയൊക്കെ എല്ലാ നമസ്ക്കാരങ്ങൾക്കും എന്നതാകുന്നു .  ഇനിയല്ല ഈ വീടാണ് ഉത്തമം എന്നത് സുബ് ഹിക്കുണ്ട് ളഹ്റിനില്ല അസ്റിനുണ്ട് മഗ്രിബിനില്ലാ എന്നാണോ മൗലവി ധരിച്ചിരിക്കുന്നത് ???  തിരു വചനത്തിൽ അഞ്ച് വഖ്ത് എന്നും കൂടി പറയണം എന്നുണ്ടൊ ???!  അങ്ങനെയെങ്കിൽ ഖുർ ആനിൽ എവിടെ ഏത് ആയത്തിലാണ് സുബ് ഹി , ളുഹർ , അസ് റ് , മഗ് രിബ് , ഇശാഹ് എന്നീ പേര് പറഞ്ഞ് അഞ്ച് വഖ്ത് നംസ്ക്കരിക്കാനുള്ള കൽപ്പനയുള്ളത് ????????നമസ്ക്കാരത്തിന്ന് സ്ത്രീകൾക്ക് വീടാണ് ഉത്തമം അതിൽ എല്ലാ നിസ്ക്കാരവും പെട്ടു ഇനിയല്ല അതിൽ ഒഴിവായ വഖ്തുണ്ടെങ്കിൽ അതൊന്ന് തെളിവ് സഹിതം പറയീട്ടോ ??????അത് പോലെ അള്ളാഹുവിന്റെ പ്രീതിയാണ് സ്ത്രീകൾ കരസ്ഥമാക്കേണ്ടതെങ്കിൽ വീട്ടിൽ വെച്ച് തന്നെ അഞ്ച് വഖ്തും നിസ്ക്കരിക്കണം ഇതാ ഹദീസ്👇ﻋَﻦْ ﻋَﺒْﺪِ اﻟﻠَّﻪِ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: «ﺇِﻥَّ §ﺃَﺣَﺐَّ ﺻَﻼَﺓٍ ﺗُﺼَﻠِّﻴﻬَﺎ اﻟْﻤَﺮْﺃَﺓُ ﺇِﻟَﻰ اﻟﻠَّﻪِ ﻓِﻲ ﺃَﺷَﺪِّ ﻣَﻜَﺎﻥٍ ﻓِﻲ ﺑَﻴْﺘِﻬَﺎ ﻇُﻠْﻤَﺔً»صحيح ابن خزيمة 👆""അബ്ദുല്ലാഹ് (റ ) വിൽ നിന്ന് നിവേദനം . നബി (സ്വ) പറഞ്ഞു .തീർചയായും സ്ത്രീ നിസ്കരിക്കുന്നതിൽ അല്ലാഹുവിനു എറ്റവും ഇഷ്ടം തൻറ്റെ വീട്ടിലെ കൂടുതൽ  ഇരുട്ടുള്ള റൂമിൽ വെച്ചുള്ള നിസ്കാരമാണ്. 👆👆""👆🏻 സമൂഹത്തോട് പറഞ്ഞ് കൊടുക്കൂ റഫീഖ് സലപീ അള്ളാഹുവിന്റെ ഇഷ്ടം കരസ്ഥമാക്കാൻ പള്ളിയിലല്ല വരേണ്ടത് വീട്ടിന്റെ ഇരുൾമുറ്റിയ റൂമിൽ വെച്ച് നിസ്ക്കരിക്കുകയാണ് വേണ്ടതെന്ന്👍🏻👆🏻✅🔹ഇനി പള്ളിയിൽ  വെച്ച് ഹബീബ് (സ്വ) യോടൊപ്പം  എല്ലാ വഖ്തിലും നമസ്ക്കരിക്കാൻ അനുവാദം ചോദിച്ച് വന്ന സ്വഹാബി വനിതകൾക്ക് മുത്ത് നബി (സ്വ) അനുവാദം കൊടുത്തോ ???? ഒരിക്കലുമില്ല രണ്ട് സ്വഹാബി വനിതകളെ തിരിച്ചയക്കുന്നത് നോക്കൂ(01) - ഉമ്മു ഹുമൈദിസ്സാഇദി (റ) :-٢٧٠٩٠ - حَدَّثَنَا هَارُونُ، حَدَّثَنَا عَبْدُ اللَّهِ بْنُ وَهْبٍ، قَالَ: حَدَّثَنِي دَاوُدُ بْنُ قَيْسٍ، عَنْ عَبْدِ اللَّهِ بْنِ سُوَيْدٍ الْأَنْصَارِيِّ، عَنْ عَمَّتِهِ أُمِّ حُمَيْدٍ امْرَأَةِ أَبِي حُمَيْدٍ السَّاعِدِيِّ، أَنَّهَا جَاءَتِ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَتْ: يَا رَسُولَ اللَّهِ، إِنِّي أُحِبُّ الصَّلَاةَ مَعَكَ، قَالَ: «قَدْ عَلِمْتُ أَنَّكِ تُحِبِّينَ الصَّلَاةَ مَعِي، وَصَلَاتُكِ فِيبَيْتِكِ خَيْرٌ لَكِ مِنْ صَلَاتِكِ فِي حُجْرَتِكِ، وَصَلَاتُكِ فِيحُجْرَتِكِ خَيْرٌ مِنْ صَلَاتِكِ فِي دَارِكِ، وَصَلَاتُكِ فِيدَارِكِ خَيْرٌ لَكِ مِنْ صَلَاتِكِ فِي مَسْجِدِ قَوْمِكِ،وَصَلَاتُكِ فِي مَسْجِدِ قَوْمِكِ خَيْرٌ لَكِ مِنْ صَلَاتِكِ فِي مَسْجِدِي» ، قَالَ: فَأَمَرَتْ فَبُنِيَ لَهَا مَسْجِدٌ فِي أَقْصَى شَيْءٍ مِنْ بَيْتِهَا وَأَظْلَمِهِ، فَكَانَتْ تُصَلِّي فِيهِ حَتَّى لَقِيَتِ اللَّهَ عَزَّ وَجَلَّ“അബൂഹുമൈദിന്റെ ഭാര്യ നബി (സ്വ) യെ സമീപിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്കരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയില്‍ നിസ്കരിക്കുന്നതിലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടുകാര്‍ മാത്രം നിസ്കരിക്കുന്ന പള്ളിയില്‍ അത് നിര്‍വഹിക്കുമ്പോഴാണ്. നീ ആ പള്ളിയില്‍ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാല്‍ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത മുറിയില്‍ നിസ്കരിക്കുന്നത് ഇതിലേറെ പുണ്യ കരമായിരിക്കും. എല്ലാറ്റിനുമുപരി പുണ്യം ലഭിക്കുക നിന്റേതു മാത്രമായ, മറ്റാരും കടന്നുവരാന്‍ സാധ്യതയില്ലാത്ത മുറിയില്‍ നിസ്കരിക്കുമ്പോഴാണ്”ഹദീസ് നിവേദകന്‍ തുടര്‍ന്ന് ഇത് വ്യക്തമാക്കുന്നു.“വീട്ടില്‍ ഒരു പള്ളിയുണ്ടാക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ വീടിന്റെ അന്തര്‍ ഭാഗത്ത് ഏറ്റവും ഇരുള്‍മുറ്റിയ സ്ഥലത്ത് അവര്‍ക്കുവേണ്ടി മസ്ജിദ് നിര്‍മിക്കപ്പെട്ടു. മരണം വരെ അവിടെ വെച്ചായിരുന്നു അവര്‍ നിസ്കരിച്ചിരുന്നത്” (മുസ്നദ് അഹ്മദ്, 6/371).(സ്വഹീഹു ഇബ്നു ഖുസൈമഃ 3/95, മുസ്നദ് അഹ്മദ് 6/371, മുസ്വന്നഫു ഇബ്നി അബീശൈബ, 2/385, ഉസൂദുല്‍ ഗാബഃ 5/578, ത്വബ്റാനി 25/168, മജ്മഉസ്സവാഇദ് 2/34, സ്വഹീഹു ഇബ്നി ഹിബ്ബാന്‍ 3/488, അദുര്‍റുല്‍ മന്‍സൂര്‍ 5/52)ളുഹ്ഫ് വാദം കൊണ്ട് വരണ്ട പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് മജ്മഹുസ്സവാഹിദിൽ പഠിപ്പിക്കുന്നുണ്ട്رَوَاهُ أَحْمَدُ وَرِجَالُهُ رِجَالُ الصَّحِيحِ غَيْرَ عَبْدِ اللَّهِ بْنِ سُوِيدٍ الْأَنْصَارِيِّ وَوَثَّقَهُ ابْنُ حِبَّانَ.(മജ്മൗസ്സവാഹിദ് - 2/34)പള്ളിയെ തൊട്ട് തടയരുത് എന്ന് പഠിപ്പിച്ച ഹബീബ് (സ്വ) തന്നെ നബി സ്വ യുടെ പള്ളിയിൽ നിസ്ക്കരിക്കാൻ അനുവാദം ചോദിച്ച് വന്ന സ്വഹാബി വനിതയെ വീടാണുത്തമം എന്ന് പറഞ്ഞ് തിരിച്ചയക്കുന്നു... അപ്പോൾ കാര്യം വ്യക്തം അള്ളാഹുവിന്റെ അടയാത്തികളെ തടയരുത് അവർക്ക് വീടാണ് ഉത്തമം എന്ന ഹദീസിന്റെ ആശയമാണ് നബി (സ്വ) ഇവിടെ കാണിച്ച് തന്നത് അതായത് വീടാണുത്തമം എന്ന് പറഞ്ഞ് കൊണ്ട് ഞാൻ തിരിച്ചയച്ചിട്ടുണ്ട്  അത് പോലെ നിങ്ങളും സ്ത്രീകളെ വീടാണുത്തമമെന്ന് പറഞ്ഞ് മനസ്സിലാക്കി അവരെ തിരിച്ചയക്കുകയാണ് വേണ്ടത്.ഇവിടെയും അഞ്ച് വഖ്ത് എന്ന് പറയണം എന്നുണ്ടൊ മൗലവീ ????(02) - അസ്മാഹ് ബിൻ ത് യസീദ് (റ) :-وَأخرج الْبَيْهَقِيّ عَن أَسمَاء بنت يزِيد الْأَنْصَارِيَّة أَنَّهَا أَتَت النَّبِي صلى الله عَلَيْهِ وَسلم وَهُوَ بَين أَصْحَابه فَقَالَت: بِأبي أَنْت وَأمي إِنِّي وافدة النِّسَاء إِلَيْك وَأعلم نَفسِي - لَك الْفِدَاء - أَنه مَا من امْرَأَة كائنة فِي شَرق وَلَا غرب سَمِعت بمخرجي هَذَا إِلَّا وَهِي على مثل رَأْيِي إِن الله بَعثك بِالْحَقِّ إِلَى الرِّجَال وَالنِّسَاء فَآمَنا بك وبإلهك الَّذِي أرسلك وَإِنَّا معشر النِّسَاء محصورات مقصورات قَوَاعِد بُيُوتكُمْ ومقضى شهواتكم وحاملات أَوْلَادكُم وَإِنَّكُمْ معاشر الرِّجَال فضلْتُمْ علينا بِالْجمعَةِ وَالْجَمَاعَات وعيادة المرضى وشهود الْجَنَائِز وَالْحج بعد الْحَج وَأفضل من ذَلِك الْجِهَاد فِي سَبِيل الله وَإِن الرجل مِنْكُم إِذا خرج حَاجا أَو مُعْتَمِرًا أَو مرابطاً حفظنا لكم أَمْوَالكُم وغزلنا لكم أثوابكم وربينا لكم أَمْوَالكُم فَمَا نشارككم فِي الْأجر يَا رَسُول الله فَالْتَفت النَّبِي صلى الله عَلَيْهِ وَسلم إِلَى أَصْحَابه بِوَجْهِهِ كُله ثمَّ قَالَ: هَل سَمِعْتُمْ مقَالَة امْرَأَة قطّ أحسن من مسساءلتها فِي أَمر دينهَا من هَذِه فَقَالُوا يَا رَسُول الله مَا ظننا أَن امْرَأَة تهتدي إِلَى مثل هَذَا فَالْتَفت النَّبِي صلى الله عَلَيْهِ وَسلم إِلَيْهَا ثمَّ قَالَ لَهَا: انصرفي أيتها الْمَرْأَة وأعلمي من خَلفك من النِّسَاء إِن حسن تبعل إحداكن لزَوجهَا وطلبها مرضاته واتباعها مُوَافَقَته يعدل ذَلِك كُلهفأدبرت الْمَرْأَة وَهِي تهلل وتكبر استبشاراًالدر المنثور…….>""യസീദിന്റെ പുത്രി അസ്മാഅ്(റ)യില്‍ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം. നബി(സ്വ) സ്വഹാബികളോടൊന്നിച്ചിരിക്കവെ അവര്‍ വന്ന് ഇപ്രകാരം പറഞ്ഞു. മറ്റു സ്ത്രീകളുടെ ഒരു നിവേദനം സമര്പ്പി ക്കാനാണ് തങ്ങളെക്കൊള്ളെ ഞാന്‍ വന്നത്.താനീ പുറപ്പെട്ടതറിഞ്ഞ സര്വ്വ സ്ത്രീകളും എന്റെ അഭിപ്രായത്തില്‍ തന്നെയാണ്. പ്രവാചകരെ! നിശ്ചയം തങ്ങളെ സത്യവുമായി അല്ലാഹു നിയോഗിച്ചത് പുരുഷന്മാരിലേക്കും സ്ത്രീകളിലേക്കുമാണല്ലോ. തങ്ങളിലും തങ്ങളെ നിയോഗിച്ച ഇലാഹിലും വിശ്വാസമുള്ളവരാണ് ഞങ്ങള്‍. സ്ത്രീ സമൂഹമായ ഞങ്ങള്‍ നിങ്ങളുടെ വീടുകള്ക്കു ള്ളില്‍ തളച്ചിടപ്പെട്ടവരും നിങ്ങളുടെ വികാരശമനത്തിന് വിധിക്കപ്പെട്ടവരും നിങ്ങളുടെ സന്താനങ്ങളെ വഹിക്കുന്ന വരുമാണ്.പുരുഷസമൂഹമാകുന്ന നിങ്ങളാണെങ്കില്‍ ജുമുഅഃ ജമാഅത് തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് ഞങ്ങളേക്കാള്‍ ശ്രേഷ്ഠമാക്കപ്പെട്ടവരാണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ളള്ള ജിഹാദ് ഇതിനേക്കാളെല്ലാമുപരി ശ്രേഷ്ഠവും (അതും നിങ്ങള്ക്ക് മാത്രമാണ്). നിങ്ങളില്പെകട്ട ഒരാള്‍ ഹജ്ജിനോ ഉംറക്കോ ജിഹാദിനോ പുറപ്പെട്ടാല്‍ നിങ്ങളുടെ ധനം സംരക്ഷിക്കുന്നവരും സന്താനങ്ങളെ പരിപാലിക്കുന്നവരും ഞങ്ങളാണ്. പിന്നെ ഏതു പുണ്യത്തിലാണ് ഞങ്ങള്‍ നിങ്ങളോട് പങ്കാളികളാവുന്നത്.ഇത് ശ്രവിച്ച നബി(സ്വ) സ്വഹാബാക്കളിലേക്ക് മുഖം തിരിച്ച് ഇങ്ങനെ ചോദിച്ചു. തന്റെ ദീന്‍ കാര്യത്തെ സംബന്ധിച്ച് ഇത്രയും ഭംഗിയായി അന്വേഷിക്കുന്ന വല്ല സ്ത്രീയെയും നിങ്ങള്‍ ശ്രവിച്ചിട്ടുണ്ടോ? അവര്‍ പറഞ്ഞു. ഇത്രയൊക്കെ തന്റെ ദീന്‍ കാര്യത്തെ സംബന്ധിച്ച് ഒരു സ്ത്രീ ബോധമുള്ളവളാകുമെന്ന് ഞങ്ങള്‍ ഭാവിച്ചിരുന്നില്ല.ശേഷം പ്രസ്തുത സ്ത്രീയിലേക്ക് തന്നെ തിരിഞ്ഞ് നബി(സ്വ) ഇങ്ങനെ അരുളി. പെണ്ണെ! നീ പോയിക്കൊള്ളുക. നീ പ്രതിനിധാനം ചെയ്യുന്ന മറ്റു സ്ത്രീകളോട് നീ അറിയിപ്പ് കൊടുക്കുക. അവര്‍ തന്റെ ഭര്ത്താപവുമായി നല്ല നിലക്ക് കൂടി വര്ത്തി ക്കലും അവരുടെ പ്രീതി കാംക്ഷിച്ച് നിന്ന് പോരലും അവരോട് യോജിച്ച് പ്രവര്‍ത്തിക്കലും‍ മേല്പ്റഞ്ഞതിന്റെ പ്രതിഫലത്തോട് തുല്യമുള്ള പ്രതിഫലാര്ഹമായ കാര്യമാണ്. ഇതുകേട്ട അവര്‍ സന്തോഷാധിക്യത്താല്‍ തക്ബീര്‍ ചൊല്ലിക്കൊണ്ട് പിരിഞ്ഞുപോയി.<<"""""(അദ്ദുററുൽല്‍ മൻസൂർ വാ.2, പേ.153) ഈ സംഭവം ഇബ്നു അസാകിര്‍(റ) തന്റെ താരിഖില്‍ നിവേദനം ചെയ്തിട്ടുമുണ്ട്……..മുകളിലെ പ്രസ്തുത രണ്ട് ഹദീസ് ശരിക്കും നോക്കുക എന്നിട്ട് കാര്യങ്ങൾ വിലയിരുത്തുക ആർക്കാണ് വിവരക്കേടുള്ളതെന്ന് . കാരണം ആദ്യ കാലത്ത് സ്ത്രീകൾ നമസ്ക്കരിച്ച 150 തെളിവുകളുണ്ട്  എന്നാണ് റഫീഖിന്റെ വാദം എന്നാൽ റഫീഖ് സലഫിയോട് ഒരു ചോദ്യം മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു???? • :- ചോദ്യം :- ❓ആദ്യ കാലത്ത് നബി (സ്വ) യുടെ കൂടെ നിസ്ക്കരിച്ചിരുന്നു എന്ന് നിങ്ങൾ വാദിക്കുമ്പോൾ എന്ത് കൊണ്ട് നബി സ്വ യുടെ കൂടെ പള്ളിയിൽ വന്ന് ജമാ അതായി നിസ്ക്കരിക്കാൻ അനുവാദം ചോദിച്ച അസ്മാഹ് ബിന്ത് യസീദ് റ , ഉമ്മു ഹുമൈദിസ്സാഇദി റ പോലുള്ള സ്വഹാബി വനിതകളെ വീടാണുത്തമം എന്ന് പറഞ്ഞ് തടയുകയും തിരിച്ചയക്കുകയും ചെയ്തു ???????എന്തേയ് പള്ളിയിൽ അനുവാദമാണെങ്കിൽ അനുവാദം കൊടുക്കുകയല്ലെ വേണ്ടത് ????വിവരക്കേട് :- 02 :- നബി (സ്വ) യുടെ ഭാര്യമാർ പള്ളിയിൽ ഇഹ്തികാഫിരുന്നു പോൽ !!!! എന്നാൽ എന്താണ് സത്യം :-ﺑﺎﺏ اﻋﺘﻜﺎﻑ اﻟﻨﺴﺎء2033 - ﺣﺪﺛﻨﺎ ﺃﺑﻮ اﻟﻨﻌﻤﺎﻥ، ﺣﺪﺛﻨﺎ ﺣﻤﺎﺩ ﺑﻦ ﺯﻳﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ، ﻋﻦ ﻋﻤﺮﺓ، ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ، ﻗﺎﻟﺖ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻳﻌﺘﻜﻒ ﻓﻲ اﻟﻌﺸﺮ اﻷﻭاﺧﺮ ﻣﻦ ﺭﻣﻀﺎﻥ، ﻓﻜﻨﺖ ﺃﺿﺮﺏ ﻟﻪ ﺧﺒﺎء ﻓﻴﺼﻠﻲ اﻟﺼﺒﺢ ﺛﻢ ﻳﺪﺧﻠﻪ، ﻓﺎﺳﺘﺄﺫﻧﺖ ﺣﻔﺼﺔ ﻋﺎﺋﺸﺔ ﺃﻥ ﺗﻀﺮﺏ -[49]- ﺧﺒﺎء، ﻓﺄﺫﻧﺖ ﻟﻬﺎ، ﻓﻀﺮﺑﺖ ﺧﺒﺎء، ﻓﻠﻤﺎ ﺭﺃﺗﻪ ﺯﻳﻨﺐ اﺑﻨﺔ ﺟﺤﺶ ﺿﺮﺑﺖ ﺧﺒﺎء ﺁﺧﺮ، ﻓﻠﻤﺎ ﺃﺻﺒﺢ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺭﺃﻯ اﻷﺧﺒﻴﺔ، ﻓﻘﺎﻝ: «ﻣﺎ ﻫﺬا؟» ﻓﺄﺧﺒﺮ، ﻓﻘﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «§ﺃﻟﺒﺮ ﺗﺮﻭﻥ ﺑﻬﻦ» ﻓﺘﺮﻙ اﻻﻋﺘﻜﺎﻑ ﺫﻟﻚ اﻟﺸﻬﺮ، ﺛﻢ اﻋﺘﻜﻒ ﻋﺸﺮا ﻣﻦ ﺷﻮاﻝ ____صحيح البخاري 👆✅"ആയിഷ (റ) യിൽ നിന്ന് നിവേദനം "റമളാനിലെ അവസാന പത്തിൽ നബി (സ) ഇഹ്തികാഫിരികുമായിരുന്നു. ഞാൻ നബി (സ്വ) ക്ക് പള്ളി യിൽ ഒരു ടെൻ റ്റ് നിർമ്മിച്ച് കൊടുക്കും. സുബ് ഹി നിസ്കാരം കഴിഞ്ഞ് നബി (സ) ആ  ടെൻ റ്റിൽ പ്രവേശിക്കും . മഹതിയായ ഹഫ്സ്വത്ത് (റ) ഒരു ടെൻ റ്റ് സ്താപിക്കാൻ ആയിഷാ( റ) വിനോട് അനുവാദം ചോദിച്ചു . ആയിഷാ ബീവി (റ) അനുവാദം കൊടുത്തതിൻറ്റെ അടിസ്തഥാനത്തിൽ ഹഫ്സാ ബീവി (റ) യും ഒരു ടെൻറ്റ് സ്താപിച്ചു . ഇത് കണ്ട ജഹ്ഷിൻറ്റെ പുത്രി സൈനബ ബീവി (റ) മറ്റൊരു ടെന്റ് സ്ഥാപിച്ചു.👉👉 നബി (സ) പ്രഭാതത്തിൽ വന്ന് നോക്കുമ്പോൾ നാല് ടെൻറ്റുകള്‍ കാണാനിടയായി.(1- നബി (സ) യുടേത്)(2- ആയിഷ (റ) യുടേത്)(3-ഹഫ്സ (റ) യുടേത്)(4- സൈനബ (റ) യുടേത്)👉 നബി (സ) ചോദിച്ചുഇതെന്താണ് ❓മറുപടി ലഭിച്ച നബി ( സ) പറഞ്ഞു👇👇👇"ഗുണമാണോ ഇവരെ ക്കൊണ്ട് നിങ്ങള്‍ വിചാരിക്കുന്നത്!!!! തുടർന്ന് ആ മാസത്തെ ഇഹ്തികാഫ് നബി (സ) ഒഴിവാക്കുകയും ഷവ്വാലിൽ നിന്ന് പത്ത് ദിവസം നബി (സ) ഇഹ്തികാഫിരിക്കുകയും ചെയ്തു"ബുഖാരി (1892)📜📜📜പ്രസ്തുത സംഭവത്തിൽ ധാരാളം പാഠമുണ്ട് ഒന്നാമതായി അവരോട് ഗുണമാണോ എന്നാണ് നബി (സ്വ)  ചോദിച്ചത് ! രണ്ടാമതായി ആ മാസത്തെ ഇഹ്തികാഫ് ഒഴിവാക്കുകയും ചെയ്തു. ഈ കാര്യങ്ങളൊക്കെ മൗലവി മറച്ച് വെച്ചിരിക്കുകയാണ് കാരണം ഹദീസിന്റെ മത് നിൽ തന്നെ അത് ഗുണമായ കാര്യമായിരുന്നില്ലാ എന്ന സൂചന നബി (സ്വ) പ്രകടിപ്പിക്കുന്നുണ്ട്. ഈ ഭാഗങ്ങളൊന്നും വഹാബി മൗലവിമാർ ആരും സമൂഹത്തോട് പറയാറില്ല. ഇതിനെ വിശദീകരിച്ച് ഇമാമീങ്ങൾ തന്നെ പഠിപ്പിക്കുന്നുണ്ട്.നബി (സ) അനിഷ്ട്ടം പ്രകടിപ്പിച്ച ഈ ഹദീസ് അടിസ്ത്ഥാനമാക്കി നബി (സ) യുടെ ഭാര്യമാർ നബി (സ) വഫാത്തിന്ന് ശേഷവും ഇഹ്തികാഫ് ഇരുന്നത് അവരുടെ വീടുകളിലെ പള്ളികളിലായിരുന്നുവെന്ന് കാണാം✅👉 كتاب الاعتكافثُمَّ اعْتَكَفَ أَزْوَاجُهُ) ، أَيْ فِي بُيُوتِهِنَّ لِمَا سَبَقَ مِنْ عَدَمِ رِضَائِهِ لِفِعْلِهِنَّ، وَلِذَا قَالَ الْفُقَهَاءُ: يُسْتَحَبُّ لِلنِّسَاءِ أَنْ يَعْتَكِفْنَ فِي مَكَانِهِنَّمرقات المفاتيح 👆"(പിന്നെ നബി (സ്വ) യുടെ ഭാര്യമാർ ഇഹ്തികാഫിരുന്നിരുന്നു). ഭാര്യമാരുടെ പ്രവർത്തനം നബി (സ) ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് മുമ്പ് പറഞ്ഞതിൻറ്റെ അടിസ്ഥാനത്തിൽ" നബി (സ) യുടെ  വഫാത്തിന്ന് ശേഷം അവർ ഇഹ്തികാഫിരുന്നത്  അവരുടെ വീടുകളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.  ഇത് കൊണ്ടാണ് സ്ത്രീകള്‍ക്ക് അവരുടെ സ്ഥലത്ത് ഇഹ്തികാഫിരിക്കലാണ് സുന്നത്ത് എന്ന് കർമ്മ ശാസ്ത്ര പണ്ഡിതർ പ്രഖ്യാപിച്ചത്.""(മിർഖാത്ത് . കിതാബുൽ ഇഹ്തികാഫ്)ഇനി സ്ത്രീകൾക്ക് ഇഹ്തികാഫ് പള്ളിയിലാണ് സ്വഹീഹാവുക  എന്ന് നവവി പറഞ്ഞതിനെ പറ്റി മൗലവി സൂചിപ്പിച്ചു :- അതിന്റെ മറുപടി സ്ത്രീകളുടെ വീട്ടിൽ വഖ്ഫ് ചെയ്ത നിസ്ക്കാര മുറിയെന്നതും പള്ളിയാണല്ലോ  അതിൽ അവർക്ക് ഇഹ്തികാഫ് സ്വഹീഹാകും . പര പുരുഷന്മാർ പങ്കെടുക്കുന്ന പള്ളിയിൽ തന്നെ വരണം എന്നില്ല...സ്വഹാബി വനിതകൾ ഇങ്ങനെയായിരുന്നു ചെയ്തത് :- ഉമ്മു ഹുമൈദിസ്സാഇദി (റ) വിന്ന് പള്ളിയിൽ വന്ന് നിസ്ക്കരിക്കാൻ നബി (സ്വ)  അനുവാദം കൊടുക്കാത്തതിൽ നിന്ന് കാര്യം മനസ്സിലാക്കി മഹതിയവർകൾ ചെയ്തതെന്താണെന്ന് പ്രസ്തുത ഹദീസിന്റെ ലാസ്റ്റ് ഭാഗത്ത് പറയുന്നുണ്ട്قَالَ: فَأَمَرَتْ فَبُنِيَ لَهَا مَسْجِدٌ فِي أَقْصَى شَيْءٍ مِنْ بَيْتِهَا وَأَظْلَمِهِ، فَكَانَتْ تُصَلِّي فِيهِ حَتَّى لَقِيَتِ اللَّهَ عَزَّ وَجَلَّ"വീട്ടില്‍ ഒരു പള്ളിയുണ്ടാക്കാന്‍ ഉമ്മു ഹുമൈദിസ്സാഹിദി (റ)  നിര്‍ദ്ദേശിച്ചു. അങ്ങനെ വീടിന്റെ അന്തര്‍ ഭാഗത്ത് ഏറ്റവും ഇരുള്‍മുറ്റിയ സ്ഥലത്ത് അവര്‍ക്കുവേണ്ടി മസ്ജിദ് നിര്‍മിക്കപ്പെട്ടു. മരണം വരെ അവിടെ വെച്ചായിരുന്നു അവര്‍ നിസ്കരിച്ചിരുന്നത്” (മുസ്നദ് അഹ്മദ്, 6/371).സോഷ്യൽ മീഡിയകളിലും , യൂടൂബിലുമൊല്ലെ പ്രത്യക്ഷപ്പെട്ട് വരുന്ന മൗലവിമാർ നമ്മുടെ ഈമാൻ കവർന്നെടുക്കാൻ വരുന്നവരാണ് , സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ദീനിനെ ഉപയോഗിക്കുന്ന ഇത്തരം പൗരോഹിത്യ വർഗ്ഗത്തെ നാമോരോരുത്തരും maximum Avoid..... 

Post a Comment

Previous Post Next Post