മക്കാമുശ്രിഖുകൾ ഊഹങ്ങളെ പിൻപറ്റിയവർ

"മക്കാ മുശ്രിഖ് വിശ്വാസം വഹാബിയൻ ദുർന്യായങ്ങൾ  പൊളിച്ചെഴുതുന്നു - 🖋 സിദ്ധീഖുൽ മിസ്ബാഹിന്റെ ഖണ്ഡന പരമ്പര  - ഭാഗം - 01🔽 360 വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന മക്കാ മുശ് രിഖുകൾ കേവലം ഊഹാ പോഹങ്ങളെ മാത്രം പിൻ പറ്റിയ വിഭാഗമായിരുന്നു. ഇവരുടെ വിശ്വാസം എങ്ങനെയായിരുന്നുവെന്ന് പരിശുദ്ധ ഖുർ ആനിൽ അള്ളാഹു കൃത്യമായി തന്നെ പഠിപ്പികുന്നു. ഇതൊന്നും നോക്കാതെ പഠിക്കാതെ മക്കാ മുശ്രുഖുകളെ വിശ്വാസികളാക്കിയും , യഥാർത്ഥ വിശ്വാസികളെ മുശ്രിഖാക്കിയും വരുന്ന ഇക്കാലത്തെ ബിദഇകളായ വഹാബി സലഫി സമൂഹങ്ങളുടെ ശപിക്കപ്പെട്ട വാദങ്ങളെ ഖുർ ആൻ കൊണ്ട് മനസ്സിലാക്കുക.[سورة يونس (١٠)وَما يَتَّبِعُ أَكْثَرُهُمْ إِلاَّ ظَنًّا إِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئاً إِنَّ اللَّهَ عَلِيمٌ بِما يَفْعَلُونَ (٣٦)"അവരില്‍ അധികപേരും ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്‌. തീര്‍ച്ചയായും സത്യത്തിന്‍റെ സ്ഥാനത്ത് ഊഹം ഒട്ടും പര്യാപ്തമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അറിയുന്നവനാകുന്നു".(സൂറത്ത് യൂനുസ് -36)🔽ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി (റ) പഠിപ്പിക്കുന്നു.وما يتبع أكثرهم في إقرارهم بالله تعالى إلا ظناً، لأنه قول غير مستند إلى برهان عندهم، بل سمعوه من أسلافهم وَمَا يَتَّبِعُ أَكْثَرُهُمْ فِي إِقْرَارِهِمْ باللَّه تَعَالَى إِلَّا ظَنًّا، لِأَنَّهُ قَوْلٌ غَيْرُ مُسْتَنِدٍ إِلَى بُرْهَانٍ عِنْدَهُمْ، بَلْ سَمِعُوهُ مِنْ أَسْلَافِهِمْ.  (17/251)‘അല്ലാഹുവിനെ അംഗീകരിക്കുന്ന വിഷയത്തിൽ അവർ (മക്കാ മുശ് രിക്കുകള്‍) വെറും സങ്കല്പത്തെയാണ് പിന്തുടർന്നിരുന്നത്. കാരണം തെളിവുകളുടെ യാതൊരു പിൻബലവുമില്ലാത്ത വെറും വാക്ക് മാത്രമാണ് അവരുടേത്.. അവരുടെ മുൻഗാമികളിൽ നിന്നു ഒരു ദൈവത്തെ (അറബിയിൽ അല്ലാഹുവിനെ) അവർ കേട്ടിരുന്നു. അത്രമാത്രം’ (17/251)മുകളിൽ 👆 പറഞ്ഞ കാര്യത്തിൽ നിന്നും വളരെ വ്യക്തമാണ് മക്കാ മുശ്രിഖുകൾ പറഞ്ഞ ദൈവം (അറബിയിൽ അള്ളാഹു) ഏതാണെന്ന് മനസ്സിലാക്കാൻ. _____ആയത്ത് - 02🔽إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ(سورة الأنعام١١٦)"ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്‌".പ്രസ്തുത സൂക്തം : തഫ്സീറുൽ കബീർ ഇമാം റാസി (റ)ثُمَّ قَالَ: إِنْ يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ وَفِيهِ مَسْأَلَتَانِ:الْمَسْأَلَةُ الْأُولَى: الْمُرَادُ أَنَّ هَؤُلَاءِ الْكُفَّارَ الَّذِينَ يُنَازِعُونَكَ فِي دِينِكَ وَمَذْهَبِكَ غَيْرُ قَاطِعِينَ بِصِحَّةِ مَذَاهِبِهِمْ بَلْ لَا يَتَّبِعُونَ إِلَّا الظَّنَّ وَهُمْ خَرَّاصُونَ كَذَّابُونَ فِي ادِّعَاءِ الْقَطْعِ وَكَثِيرٌ مِنَ الْمُفَسِّرِينَ يَقُولُونَ الْمُرَادُ مِنْ ذَلِكَ الظَّنِّ رُجُوعُهُمْ فِي إِثْبَاتِ مَذَاهِبِهِمْ إِلَى تَقْلِيدِ أَسْلَافِهِمْ لَا إِلَى تَعْلِيلٍ أَصْلًا. (13/127)"ഈ ആയത്തിന്റെ താല്പര്യമിതാണ്. നിശ്ചയം താങ്കളോട് താങ്കളുടെ മതത്തിലും വീക്ഷണത്തിലും തർക്കിക്കുന്ന സത്യനിഷേധികൾക്ക് അവരുടെ വീക്ഷണങ്ങൾ ശരിയാണെന്ന് ഒരു ഉറപ്പുമില്ല. മറിച്ച് അവർ ഊഹത്തോട് മാത്രമാണ് പിന്തുടരുന്നത്. ഉറപ്പുണ്ടെന്ന വാദത്തിൽ അവർ അധികം കളവ് പറയുന്നവരും അധികം അനുമാനിച്ച് പറയുന്നവരുമാണ്. അധിക ഖുർആൻ വ്യാഖ്യാതാക്കളും പറയുന്നതിതാണ്: ആ അനുമാനത്തിന്റെ വിവക്ഷ അവരുടെ വീക്ഷണങ്ങൾ സ്ഥിരപ്പെടുത്താൻ അവരുടെ പൂർവ്വികരെ അന്ധമായി അനുകരിക്കുകമാത്രമാണ് ചെയ്യുന്നത്. അല്ലാതെ യാതൊരു പ്രമാണവും അവർ കാണിക്കുന്നില്ല. (റാസി - 13/127)____ 

Post a Comment

Previous Post Next Post