തറാവീഹ് സ്വഹാബത്തിന്റെ പാത നബിയിലേക്കെത്തുന്നു

✳.തറാവീഹ് ഇരുപത് റക്അത്താണെന്ന് പറയുന്നവര ഇരുപതിൽ പരം ഹദീസുകൾ അവലംബമാകുമ്പോൾ ഏട്ടാണെന്ന് പറയുന്നവര മൂന്ന് ഹദീസുകളാണ് അവലംബിക്കുന്നത്.✳.തറാവീഹ് ഇരുപതാണെന്ന് സ്വഹാബാകിറാമിൻ റ്റെ ഇജ്മാഅ് രേഖയാണ്. കാരണം ഉബയ്യുബ്നു കഅബ്(റ)ന്റെ നേത്രത്വത്തിൽ തറാവീഹ് നിസ്കാരത്തിനു ഉമർ(റ) ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ ഇരുപത് റക്അത്തായിരുന്നു അദ്ദേഹം നിസ്കരിച്ചിരുന്നതെന്ന് നിരവധി ഹദീസുകൾ വ്യക്തമാക്കുന്നു. സ്വഹാബിമാരിൽ ആരും തന്നെ അതിനെ വിമർശിച്ചിട്ടില്ല. മറിച്ച് എല്ലാവരും അതംഗീകരിക്കുകയാണ് ചെയ്തത്.✳.നബി(സ) മൂന്ന് രാത്രികളിൽ പള്ളിയിൽ വന്ന് ജമാഅത്തായി തറാവീഹ് നിസ്കരിച്ചത് ഹിജ്റ രണ്ടാം വർഷത്തിലാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു. പിന്നീട് ജമാഅത്തായുള്ള നിസ്കാരം നിർത്തിയെങ്കിലും  തറാവീഹ് നിസ്കാരം നബി(സ)യോ സ്വഹാബികളോ നിർത്തിയിട്ടില്ല. അതിനാൽ ഒമ്പത് വർഷക്കാലം നബി(സ) തറാവീഹ് നിസ്കരിച്ചിട്ടുണ്ട്. പ്രസ്തുത കാലയളവിലും അതിനു ശേഷവും സ്വഹാബത്തും തറാവീഹ് നിസ്കരിച്ചു. അപ്പോൾ ഒമ്പത് വർഷകാലയളവിൽ നബി(സ)യുടെ പ്രവർത്തനത്തിൽ നിന്ന് തന്നെ സ്വഹാബികിറാം കൂടുതൽ ആവേശത്തോടെ ചെയ്തിരുന്ന തറാവീഹ് എത്ര റക്അത്താണെന്ന് അവർ മനസ്സിലാക്കിയേ മതിയാവൂ.കാരണം ഏതൊരു പ്രവർത്തിയും നബി(സ)യിൽ നിന്ന് കണ്ടറിഞ്ഞോ ചോദിച്ച് മനസ്സിലാക്കിയോ  അല്ലാതെ സ്വഹാബികിറാം ചെയ്യാറില്ല. സ്വഹാബികിറാമിൻ റ്റെ  ചരിത്രമറിയുന്ന ഏതൊരാൾക്കും ഇക്കാര്യം സുതരാം വ്യക്തമാണ്. അപ്പോൾ പരിഷുദ്ദ റമളാൻ മാസത്തിൽ വളരെ ആവേശത്തോടെ അവർ നിർവഹിച്ചിരുന്ന തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം നബി(സ)യിൽ നിന്ന് അവരറിഞ്ഞിരുന്നില്ലെന്നു പറയാൻ സാധ്യമല്ല.✳.നബി(സ) ഇരുപത് തറാവീഹ് നിസ്കരിച്ചിട്ടില്ലെന്നും എട്ട് മാത്രമാണ് നിസ്കരിച്ചതെന്നും കരുതുക. പിന്നീട് ഉമർ(റ) ഉബയ്യുബ്നു കഅബ്(റ)ന്റെ നേത്രത്വത്തിൽ ജനങ്ങളെ ഇരുപതിന്റെ മേൽ സംഘടിപ്പിക്കുകയും ചെയ്തു. ഈ ജമാഅത്തിൽ പങ്കെടുക്കുന്ന പലരും നബി(സ)യുടെ കൂടെ മൂന്ന് രാത്രികളിൽ ജാമാഅത്തിൽ പങ്കെടുത്തവരാണ്താനും. എന്നാൽ അവർ ഇരുപതിനെ ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്യുമെന്നകാര്യം തീർച്ചയാണ്. പക്ഷെ അതുണ്ടായിട്ടില്ല.✳.തറാവീഹ് നിസ്കാരത്തിന് നിശ്ചിത എണ്ണമില്ലെന്നു നബി(സ)യിൽ നിന്ന് സ്വഹാബികിറാം (റ) മനസ്സിലാക്കിയത് കൊണ്ടാണ് അവർ വിമർഷിക്കാതിരുന്നതെന്നു പറയാൻ ന്യായമില്ല. കാരണം അങ്ങനെയായിരുന്നുവെങ്കിൽ ഏറ്റവും നല്ലതും പുണ്യകരവും നബി(സ) നിസ്കരിച്ച എണ്ണം നിസ്കരിക്കലാണല്ലോ. "നിശ്ചയം നിങ്ങൾക്ക് അല്ലാഹുവിന്റെ റസൂലിൽ ഉത്തമ മാത്രകയുണ്ട്" എന്നാണല്ലോ അല്ലാഹു പറഞ്ഞത്. അപ്പോൾ ഏറ്റവും ശ്രേഷ്ടമായത് സ്വഹാബികിറാം(റ) അറിയാതെ പോയെന്നോ അതവർ ഉപേക്ഷിച്ചുവെന്നോ എന്നിട്ട് അവരിൽ ഒരാൾ പോലും അതിനെതിരെ ശബ്ദിചില്ലെന്നും സ്വഹാബത്തിനെ കുറിച്ച് വിചാരിക്കാൻ കഴിയുമോ?. തറാവീഹ് ഏട്ടാണെന്ന് പറയുന്ന പുത്തൻ വാദികൾ അത് നബിചര്യക്കെതിരാണെന്ന്  ഇരുപത് നിസ്കരിക്കുന്നവരെ വിമര്ശിക്കുന്നത്. ഇവരുടെ ഇഖ് ലാസ്വ്?? പോലും സ്വഹാബികിറാമിനില്ലെന്നു  പറയാൻ പറ്റുമോ? ഏതെങ്കിലുമൊരു ഇബാദത്തിൽ മാറ്റം വരുത്തുന്നത് കാണുകയും എന്നിട്ടതിനെ വിമർഷിക്കാതിരിക്കുകയും ചെയ്തൊരു സംഭവം സ്വാഹാബികിറാമിന്റെ ചരിത്രത്തിലുണ്ടെങ്കിൽ ഇതിനെയും ആ വകുപ്പിൽ നമുക്ക് പെടുത്താമായിരുന്നു. പക്ഷെ അത്തരമൊരു സംഭവം ഉണ്ടായില്ലെന്ന് മാത്രമല്ല അതിന്റെ മാറ്റമാണ് ഉണ്ടായിടുല്ലത്. ഏതാനും ഉദാഹരണങ്ങൾ കാണുക:ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഒരു ഹദീസിൽ ഇപ്രകാരം കാണാം. ഖുർആൻ ക്രോഡീകരിക്കാൻ ഉമർ(റ) ഒന്നാം ഖലീഫ സിദ്ദീഖ്(റ)നോട് ആവശ്യപ്പെട്ടപ്പോൾ സ്വിദ്ദീഖ്(റ) ചോദിച്ചു: "നബി(സ) ചെയ്യത്തൊരുകാര്യം നാമെങ്ങനെ ചെയ്യും". ഇതേ ചോദ്യം സൈദുബ്നുസാബിത്(റ) ഉന്നയിച്ചതായി ഹദീസിൽ തുടർന്ന് പറയുന്നുണ്ട്.    പെരുന്നാൾ ഖുത്വുബ മർവാൻ നിസ്കാരത്തിന് മുമ്പ് നിർവഹിച്ചപ്പോൾ അതിനെ ചോദ്യം ചെയ്ത് പ്രഗത്ഭ സ്വഹാബി വര്യൻ അബൂസഈദുൽഖുദ് രിയ്യ് (റ) പറഞ്ഞു: "നിസ്കാരം കൊണ്ട് തുടങ്ങലെവിടെ?". മർവാൻ പ്രതിവചിച്ചു. "അബൂസഈദേ! ഇല്ല. നീ അറിയുന്നതെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു". അപ്പോൾ അബൂസഈദ്(റ) മൂന്ന് പ്രാവശ്യം ആവർത്തിച്ചു പറഞ്ഞു: "ഒരിക്കലുമില്ല. എന്റെ ആത്മാവ് ആരുടെ അധീനതിയിലാണോ അവൻ തന്നെയാണേ സത്യം. ഞാനറിയുന്നതിനേക്കാൾ ഉത്തമായ ഒന്ന് നിങ്ങൾ കൊണ്ടുവരികയില്ല". പിന്നീട് അബൂസഈദ്(റ) പിരിഞ്ഞു പോയി. (മുസ്ലിം 1472)✳മസ്ജിദു ഖുബാഇൽ ഇമാമായിരുന്ന ഒരു സ്വഹാബി നിസ്കാരത്തിൽ സൂറത്ത് ഓതുന്ന എല്ലാ റക്അത്തിലും സൂറത്തിന് പുറമേ സൂറത്തുൽ ഇഖ്ലാസും പതിവായി ഒതുന്നതിനെ സ്വഹാബട്ത് ചോദ്യം ചെയ്തതായും പ്രശ്നം നബി(സ)ye അറിയിച്ചതായും ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപെടുത്തിയിട്ടുണ്ട്. (ബുഖാരി 1/107)✳.ഇമാം ശാഫിഈ(റ) ഉദ്ദരിക്കുന്നു: മുആവിയ(റ) മദീനയിൽ വന്നു ഇമാമായി നിസ്കരിച്ചപ്പോൾ ബിസ്മി ഓതിയില്ല. സലാം വീട്ടിയപ്പോൾ മുഹാജിറുകളും അൻസ്വാറുകളുമായാ സ്വഹാബികൾ വിളിച്ചു പറഞ്ഞു: "ഓ മുആവിയ! താങ്കള് നിസ്കാരത്തിൽ നിന്ന് കാത്തിരിക്കുന്നു. ബിസ്മി എവിടെ?" (തഫ്സീർ റാസി 1/102)✳.ഉമർ(റ) ജനങ്ങൾക്കിമാമായി തറാവീഹ് നിസ്കരിക്കാൻ ഉബയ്യുബ്നു കഅബ്(റ) നോടാവശ്യപ്പെട്ടപ്പോൾ മുമ്പില്ലാത്തൊരു കാര്യം നാമെങ്ങനെ തുടങ്ങുമെന്ന് അദ്ദേഹം ചോദിച്ചതായി ഹദീസിൽ വന്നിട്ടുണ്ട്.عن أبي بن كعب أن عمر بن الخطاب أمره أن يصلي بالليل في رمضان ، فقال : إن الناس يصومون النهار ولا يحسنون أن يقرءوا ، فلو قرأت عليهم بالليل ،  يا أمير المؤمنين ، هذا شيء لم يكن ، فقال : قد علمت ولكنه حسن ، فصلى بهم عشرين ركعة(كنز العمال: ٤٠٩/٨-ഉബയ്യുബ്നു കഅബ്(റ)ല നിന്ന് നിന്ന് നിവേദനം: "ഉമറുബ്നുൽ ഖാത്ത്വാബ് (റ) റമളാനിൽ രാത്രി നിസ്കരിക്കാൻ നിർദേശിച്ചു കൊണ്ട് പറഞ്ഞു: "നിശ്ചയം ജനങ്ങള് പകൽ നോമ്പെടുക്കുന്നു. അവര്ക്ക് ഖുർആൻ ഒതാനറിയില്ല. അതിനാൽ താങ്കൾ രാത്രി അവരുടെ മേൽ ഖുർആൻ ഓതി നിസ്കരിക്കുകയാണെങ്കിൽ നന്നായിരുന്നു". അപ്പോൾ ഉബയ്യ്(റ) പ്രതിവചിച്ചു: അമീറുൽ മുഅമിനീൻ! ഇത് മുമ്പില്ലാത്ത കാര്യമല്ലേ". അപ്പോൾ ഉമർ(റ) പറഞ്ഞു" "എനിക്കറിയാം പക്ഷെ അത് നല്ല കാര്യമാണ്". തുടർന്ന് ജനങ്ങൾക്കിമാമായി ഇരുപത് റക് അത്ത് നിസ്കരിച്ചു". (കൻസുൽ ഉമ്മാൽ 23471)✳.അപ്പോൾ തറാവീഹിന്നു സ്ഥിരമായി ഇമാമു നില്ക്കാൻ ഉമർ(റ) ഉബയ്യ്(റ)നോടാവശ്യപ്പെട്ടപ്പോൾ മുമ്പ് പതിവില്ലാത്തത് നാമെങ്ങനെ ചെയ്യുമെന്നു  അദ്ദേഹം ചോദിക്കുകയുണ്ടായി. ഇതിന്റെ മറുവടി വ്യക്തമാണ്. നബി(സ) മൂന്ന് രാത്രികളിൽ വലിയ ജമാഅത്തായി തന്നെ തറാവീഹ് നിസ്കരിചിട്ടുണ്ട്. അത് നിർബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണമാണ് പിന്നീടതുപേക്ഷിച്ചത്. നബി(സ)യുടെ വഫാത്തിനു ശേഷം അക്കാരണം നിലനില്ക്കുന്നില്ലല്ലോ.✳.തറാവീഹ് നിസ്കാരത്തിന്റെ ഇമാമായ ഉബയ്യുബ്നു കഅബ്(റ)ന്റെ ചരിത്രമിതാണ്. ഇനി ചിന്തിക്കുക, നബി(സ) എട്ട് റക്അത്ത് മാത്രമാണ് തറാവീഹ് നിസ്കരിച്ചതെന്നും പന്ത്രണ്ടു റക്അത്ത് ഉമർ(റ) ന്റെ വകയായി തറാവീഹിൽ കടത്തിക്കൂട്ടിയതാണെന്ന് വിചാരിക്കുക. എന്നാൽ ഈ ഉബയ്യ്(റ) അതിനെ ചോദ്യം ചെയ്യാതിരിക്കുമോ?. 

Post a Comment

Previous Post Next Post