തറാവീഹ് 11 : ഇമാം മാലിക് റ

തറാവീഹ് - മാലിക് (റ) ഇഷ്ടപ്പെട്ടത് പതിനൊന്നോ !?________കേരളത്തിലെ മുജാഹിദുകൾക്ക് മറ്റു പലവിഷയങ്ങളിലെന്നപോലെ തറാവീഹിൻ റ്റെ കാര്യത്തിലും പിടിവിട്ട കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. 8 , 11 ... ഇപ്പോള്‍ തറാവീഹ് എന്ന പ്രത്യേക സുന്നത് നിസ്കാരം തന്നെ ഇല്ലെന്നു വരെ പറഞ്ഞ ഈ കൂട്ടര്‍ പെട്ടത് 20 റകഹത്താണ് തറാവീഹ് എന്ന ലോക മുസ്ലിം ഉമ്മത്തിൻ റ്റെ ഇജ്മാഇന് മുമ്പിലാണ്.റസൂല്‍ (സ) യുടെ സുന്നത്തില്‍ സ്വഹാബത്ത് മായം ചേർക്കില്ലഎന്ന് ആഹ്ലുസ്സുന്നയെ ആദർശമായി സ്വീകരിച്ച ഏതൊരു മുസ്ലിമിനും ഉറപ്പാണ്. എന്നാല്‍ റസൂല്‍ (സ) തറാവീഹു 11 നിസ്കരിച്ചിരുന്നിരുന്നെങ്കില്‍ സ്വഹാബത്ത് അതില്‍ വിട്ടുവീഴ്ച ചെയ്യുമോ ?!ഉമര്‍ (റ) യുടെ കാലം തൊട്ട് ഇന്ന് വരെ മക്ക - മദീന ഹറമുകളില്‍ തുടർന്ന് പോകുന്ന തറാവീഹു 20 എന്നത് ഹദീസുകള്‍ കൊണ്ട് മാത്രമല്ല, ഉമര്‍ (റ), ഉസ്മാന്‍ (റ), അലി (റ), ശേഷം താബിഉകളുടെയും കാലകട്ടത്തെ ചരിത്രം, ഇമാം അബൂ ഹനീഫ (റ), ഇമാം മാലിക് (റ), ഇമാം ഷാഫി (റ), ഇമാം അഹ്മദ് (റ) എന്നീ സ്വലഫു സ്വാളിഹീങ്ങളുടെ ജീവിത ചരിത്രവും അവരുടെ പിന്മുറക്കാരുടെ ചരിത്രവും മാറ്റമില്ലാതെ അത് നില നിർത്തിപ്പോരുന്ന പരിശുദ്ധ ഹറമുകളുടെ ചരിത്രവും അർത്ഥിശങ്കയ്ക്കിടയില്ലാത്ത വിധം തറാവീഹ് 20 തില്‍ കുറഞ്ഞൊന്നു ഇല്ലെന്നു വിളിച്ചു പറയുമ്പോള്‍മുജാഹിദുകള്‍ സമ്മർദ്ധത്തിലാവുക സ്വാഭാവികമാണ്, എന്നാല്‍ അതിനെ നേരിടാന്‍ എന്തുണ്ട് വഴി (സുന്നത്ത് ജമാ-അത്തിൻ റ്റെ ഉറച്ച വഴിയെ വിട്ടു മറ്റൊരു വഴി തേടുന്നവന് പിഴച്ച വഴിയെ എത്തുള്ളൂ...! ) എന്ന ഇവരുടെ ദുർബ ലമായ ചിന്തകളാണ് ഇമാം മാലിക് (റ) 11 റകഹത്താണ് തറാവീഹ് സ്വന്തമായി തിരഞ്ഞടുത്തതെന്നും ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് എന്നൊക്കെയുള്ള ഇവരുടെ കണ്ടുപിടുത്തും...മാലിക് (റ) വിലൂടെ സ്വലഫുകൾ ചെയ്ത വഴിയാണ് ഞങ്ങള്‍ എന്ന് വരുത്തി തീർക്കാനുള്ള ഈ അഭിനവ സ്വലഫികളുടെ വിഫലമായ ശ്രമം തുടങ്ങിവച്ചത് അബ്ദുല്‍ റഹ്മാന്‍ അല്‍-മുബാറക്ക്പൂരി (വഫാത് : ഹിജ്റ : 1353 – തുഹ്ഫതുല്‍ അഹ്-വസി യുടെ മുസന്നിഫ് ) എന്ന ഇവരുടെ ഉത്തരേന്ത്യന്‍ പണ്ഡിതനും കൂടെ മൂപരുടെ ശിഷ്യനായ അബ്ദുള്ള അല്‍-മുബാറക്ക്‌പൂരിയും (വഫാത് : ഹിജ്റ : 1414 – മിര്ആനതുല്‍-മസ്വാബീഹ് ന്റെ് മുസന്നിഫ് ) ചേർന്നാണ്... അതിനു അവര്‍ കണ്ട സൈഫായ വഴി അവർക്ക് അത്ര സ്വീകാര്യനല്ലാത്ത ഇമാം സുയൂതി (റ) നിന്നും ഉദ്ദരിക്കുന്നു എന്ന പുകമറയും...ഇനി ഇവ നമുക്ക് വിശദമായി പരിശോധിച്ചുനോക്കാം;ആദ്യം അബ്ദുല്‍ റഹ്മാന്‍ അല്‍-മുബാറക്ക്പൂരി (വഫാത് : ഹിജ്റ : 1353) തൻ റ്റെ ജാമിഉ തിർമുദി യുടെ ശറഹായ തുഹ്ഫതുല്‍ അഹ്-വസില്‍ ഉദ്ദരിക്കുന്നത് കാണുക;((وقال الحافظ جلال الدين السيوطي في رسالته المصابيح في صلاة التراويح : قال الجوزي من أصحابنا عن مالك أنه قال : الذي جمع عليه الناس عمر بن الخطاب أحب إلي ؛ وهو إحدى عشرة ركعة ، وهي صلاة رسول الله -صلى الله عليه وسلم- ، قيل له : إحدى عشرة ركعة بالوتر؟ قال : نعم وثلاث عشرة قريب ، قال : ولا أدري من أين أحدث هذا الركوع)(തുഹ്ഫതുല്‍ അഹ്-വസിന്റെ 3/440 – ഇല്‍ ഇമാം സുയൂതി (റ) തൻ റ്റെ രിസാലയില്‍ പറഞ്ഞു എന്ന് പറഞ്ഞു നസ്സായി ഉദ്ദരിച്ച ഭാഗമാണ് മുകളി’ല്‍; നമ്മുടെ അസ്ഹാബില്‍ പെട്ട ഇമാം ജൌസി(റ) പറയുന്നു; എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. മാലിക് (റ) തൊട്ടു അദ്ദേഹം പറയുന്നു: “ഉമര്‍ (റ) ജനങ്ങളെ ഒരുമിച്ചു കൂട്ടിയതാണ് എനിക്കേറ്റവും ഇഷ്ട്ടം, അത് 11 റകഹത്താണ്, അത് റസൂല്‍ (സ) യുടെ നിസ്കാരവും.....”ശേഷം ഈ ഉദ്ദരണിയെ അദ്ദേഹം വലിയ തെളിവായി ഇടയ്ക്കിടെ പറയുന്നതും കാണാം,((ويدل على هذا القول الأخير الذي اختاره مالك لنفسه))മാലിക് സ്വന്തമായി തിരഞ്ഞെടുത്തത്‌ പതിനോന്നാണ് എന്നാണു ഇതുകൊണ്ടുള്ള അദ്ദേഹത്തിൻ റ്റെ സമർപ്പണംസത്യത്തില്‍ ഇമാം ജൌസിയില്നിന്ന് ഇങ്ങനെ ഒരു ഇബാറത്തു ഇമാം സുയൂതി (റ) ഉദ്ദരിച്ചിട്ടില്ല! ഇമാം ജൌസി(റ) ഹംബലി മദ്ഹബ്കാരനാണ്, പിന്നെ നമ്മുടെ അസ്ഹാബ് – എന്ന് സുയൂത്വി ഇമാം ഒരിക്കലും  പറയുകയുമില്ലല്ലോ..ഇനി ഉസ്താദ് ഉദ്ദരിച്ചത് ശിഷ്യന്‍-മുബാറക്ക്‌പൂരി ഉദ്ദരിച്ചതു ഒന്നുകൂടി ഉഷാറായിട്ടുണ്ട്, നോക്കൂ....((وقال السيوطي في رسالته المصابيح في صلاة التراويح: قال ابن الجوزي: من أصحابنا عن مالك أنه قال: الذي جمع عليه الناس عمر بن الخطاب أحب إليّ، وهي إحدى عشرة ركعة، وهي صلاة رسول الله - صلى الله عليه وسلم -. قيل له: إحدى عشرة ركعة بالوتر؟ قال نعم، وثلاث عشرة قريب، قال: ولا أدري من أين أحدث هذا الركوع الكثير- انتهى. قال شيخنا في شرح الترمذي: القول الراجح المختار الأقوى من حيث الدليل هو هذا القول الأخير الذي اختاره مالك لنفسه))മിര്ആതുൽ-മസ്വാബീഹ് ൻ റ്റെ 4/332 –ല്‍ അദ്ദേഹം ഉസ്താദ് ഇമാം ജൌസി (റ) പറഞ്ഞു എന്ന് പറഞ്ഞപ്പോള്‍ അത് ശരിക്കും ഇമാം ഇബ്നു ജൌസി (റ) പറഞ്ഞു എന്ന് വ്യക്തത വരുത്തി!! അത്രേ ചെയ്തുള്ളൂ... ഉസ്താദിന് ചേർന്ന ശിഷ്യന്‍..! ബാകി എല്ലാം ഒരുപോലെ, പിന്നെ ഉസ്താദ് തുർമുദിയുടെ ശരഹില്‍ പറഞ്ഞതും...; നമ്മുടെ ശൈഖുന പറയുന്നു; ശക്തവും തിരഞ്ഞെടുക്കപ്പെട്ടതും ഏറ്റവും പ്രബലവുമായ വാക്ക് ഇമാം മാലിക് സ്വന്തമായി തിരഞ്ഞെടുത്തതാണ്!! (മിര്ആയതുല്‍-മസ്വാബീഹ് – 332)ഇത്രയൊക്കെ ശക്തമാംവിധം എത്രമാത്രം ശക്തമായ സനദ് ഇവർക്ക് കിട്ടിയെന്നു തോന്നും! മാലിക് (റ) സിഖ; ആണ്, ഇമാം ഇബ്നു ജൌസി(റ) സിഖ; യാണ്, പിന്നെ ഇമാം സുയൂതി (റ)യും സിഖതാ... എല്ലാവരും വിശ്വസ്തര്‍ അല്ലെ! ഇമാം മാലിക്(റ) ഹിജ്‌റ വര്ഷംഇ 93 ന് മദീനയില്‍ ജനിച്ചു. അനസ് ബ്‌നു മാലിക് (റ)(പ്രമുഖ സ്വഹാബി) വഫാത്തായ വർഷമായിരുന്നു ഇത്. ദാറുല്‍ ഹിജ്‌റയിലെ ഇമാം എന്ന അപര നാമത്തില്‍ അറിയപ്പെട്ട മഹാന്‍. ഹിജ്‌റ - 179 റബീഉല്‍ അവ്വലില്‍ മാലിക് (റ) വഫാത്തായി. ഇനി ഇമാം ഇബ്നുല്‍ ജൌസി (റ) ഹിജ്റ; 508-597 കാലഘട്ടത്തില്‍ ജീവിച്ച പ്രശസ്തനായ ഹംബലി പണ്ഡിതനാണ്. ഇതുകൊണ്ട് അദ്ദേഹത്തിലേക്ക് ചേർത്തു പറഞ്ഞാൽ മാത്രം  സനദ് സ്വഹീഹാവുമോ !!?മാലിക് (റ) ൻ റ്റെയും  ഇബ്നുല്‍ ജൌസി (റ) ൻ റ്റെയും  ഇടയില്‍ വലിയ നൂറ്റാണ്ടുകളുടെ വിടവുണ്ട്.സത്യത്തില്‍ ഇമാം സുയൂതി (റ) ഒരിക്കലും ഇമാം ഇബ്നുല്‍ ജൌസിയില്‍ നിന്നും ഉദ്ദരിച്ച ഒരു വാക്കേ അല്ല ഇത്. ഇവര്‍ നടത്തിയ ആൾമാറാട്ടം  മനസ്സിലാവാന്‍ ഇമാം സുയൂതി (റ) എന്ത് പറഞ്ഞു എന്ന് നോക്കാം;ഇമാം സുയൂത്തി (റ) ഹാവില്‍ ഫതാവയില്‍ “അല്‍-മാസാബീഹ് ഫീ സ്വലാത്തു തറാവീഹു” എന്ന രിസാലയിൽ നിന്നാണ് ഇവര്‍ ഈ ഭാഗം ഉദ്ദരിചിട്ടുള്ളത്‌, അല്ബാഹനിയും മറ്റും എടുത്തു ഉദ്ദരിച്ച ഈ ഭാഗം ഇപ്രകാരമാണ് തുടങ്ങുന്നത്...(( وقال الجوري من أصحابنا : عن مالك أنه قال : الذي جمع عليه الناس عمر بن الخطاب أحب إلي ، وهو إحدى عشرة ركعة ...((നിങ്ങള്‍ തുടക്കം ശ്രദ്ദിക്കുക; നമ്മുടെ അസ്ഹാബിൽ പെട്ട ഇമാം ജൂരി (റ) മാലിക് (റ) തൊട്ടു പറഞ്ഞു എന്നാണു അല്ഹാأവില്‍ ഉള്ളത്. ഷാഫി മദ്ഹബ്കാരനായ ഫാരിസിലെ ജൂര്‍ പ്രദേശക്കാരനായ ഇമാം അബൂ ഹസന്‍ അല്‍-ജൂരി (റ) (ത്വബഖാത്തുശ്ശാഫിഇയ്യ നോകുക – ഒറ്റപ്പെട്ട ചില അഭിപ്രായങ്ങള്‍ ഉള്ള അത്ര മഷ്ഹൂറല്ലാത്ത വെക്തിയാണ്) യില്‍ നിന്നാണ് പ്രസ്തുത ഉദ്ദരണി. പലരെയും ഇമാം സുയൂതി (റ) തൻ റ്റെ ദീർഘമായ ചർച്ചയിൽ ഉദ്ദരിച്ചകൂട്ടത്തില്‍ ഉദ്ദരിച്ചു എന്നല്ലാതെ അതൊരു തെളിവായി പ്രത്യേകം ഉയർത്തിക്കാട്ടിയില്ല.വരികൾക്കിടയിൽ നിന്ന് അടർത്തി വെട്ടിമാറ്റി ക്റ്ത്രിമം നടത്തി തെളിവാക്കുന്ന ഏർപ്പാട് ഈ മുജാഹിദുകള്‍ പണ്ടുമുതലേ അവരുടെ നേതാകള്‍ വഴി പകർന്ന് കിട്ടിയതാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.തൊട്ടതിനൊക്കെ സനദ് ചോദിച്ചും അതിൻ റ്റെ പ്രബലത ചോദ്യം ചെയ്തും ഇമാമീങ്ങള്‍ സ്വഹീഹാണെന്ന് പ്രക്യാപിച്ചതിനെ പോലും തള്ളുന്നവർക്ക് ഇമാം മാലിക് (റ) നിന്നും ഉദ്ദരിക്കപ്പെട്ട ഈ ഒറ്റപ്പെട്ട റിപ്പോർട്ടിന്ന്  ഒരു സനദും വേണ്ട! ഹ ഹ നല്ല കഥ!!!!! എന്തൊരു വിരോധാഭാസമാണ് ഇത്. കാരണം ഇമാം സുയൂതി അതെ ചർച്ചയിൽ ഇമാം ബൈഹകിയില്‍ നിന്നും ഉദ്ദരിച്ചു പറയുന്നത് കാണാം;((وفي سنن البيهقي وغيره بإسناد صحيح عن السائب بن يزيد الصحابي قال : كانوا يقومون على عهد عمر بن الخطاب في شهر رمضان بعشرين ركعة))ഇമാം ബൈഹകി(റ)യും മറ്റും സ്വഹാബിയായ സാഇദു ബിന്‍ യസീദ്(റ) യില്‍ നിന്നും സ്വഹീഹായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ഉമര്‍ (റ) റ്റെ കാലത്ത് റമദാനില്‍ 20 റകഹത്തു നിസ്കരിക്കുമായിരുന്നു. ഇമാം സുയൂത്തി സ്വഹീഹാണ് എന്ന് പ്രസ്താവിച്ചു , കൂടാതെ ഇമാം സുബുഖിയിൽ നിന്ന് തറാവീഹ് 20 റക് അത്താണെന്നും , അതാണ് നമ്മുടെ മദ് ഹബെന്നും വളരെ വ്യക്തമായി സുയൂത്വി ഇമാം പ്രസ്താവിക്കുകയും ചെയ്തു ,,,, ഇങ്ങനെ ലോക പ്രശസ്ത മുഹദ്ദിസുകളും , ഇമാമീങ്ങളുംഉദ്ദരിച്ചതും  ലോക പണ്ഡിതര്‍ അംഗീകരിച്ചതുമായ ഈ തറാവീഹ് 20 റക് അത്ത് എന്ന റിപ്പോർട്ടിനെ മുബാറക്പൂരി കഷ്ട്ടിച്ചു ളഹീഫാക്കാനുള്ള വിഫല-ശ്രമം നടത്തുന്നു,അതേസമയം ഒരു സനദ് പോലും ഇല്ലാതെ ഉദ്ദരിച്ച ഇമാം മാലിക് (റ)ൻ റ്റെ വാക്കുകള്‍ ഇമാം ജൂരി (റ) യുടെ പേര് മാറ്റി ഇബ്നുല്‍ ജൌസി എന്നാക്കി പലകുറി ഉദ്ദരിച്ചു ശക്തമായ തെളിവാണെന്ന് വാദിക്കുന്നു. ഒരു സ്വലഫ് ചെയ്തെന്നു വരുത്തിത്തീർക്കാനുള്ള  അതിയായ ആഗ്രഹത്തിൽ നിന്ന് സംഭവിക്കുന്നതാണ്.എന്നാല്‍ യഥാർഥ ത്തില്‍ ഇമാം മാലിക് (റ)യും അവിടെത്തെ മദ്ഹബും ഈ വിഷയത്തില്‍ എന്ത് പറഞ്ഞു എന്ന് നോക്കാം...;_______ആദ്യം ഇമാം മാലിക് (റ) യുടെ സ്വന്തം കിതാബായ മുദവ്വന; യില്നിമന്നും;{ قَالَ مَالِكٌ: بَعَثَ إلَيَّ الْأَمِيرُ وَأَرَادَ أَنْ يُنْقِصَ مِنْ قِيَامِ رَمَضَانَ الَّذِي كَانَ يَقُومُهُ النَّاسُ بِالْمَدِينَةِ، قَالَ ابْنُ الْقَاسِمِ: وَهُوَ تِسْعَةٌ وَثَلَاثُونَ رَكْعَةً بِالْوِتْرِ سِتٌّ وَثَلَاثُونَ رَكْعَةً وَالْوِتْرُ ثَلَاثٌ، قَالَ مَالِكٌ: فَنَهَيْته أَنْ يُنْقِصَ مِنْ ذَلِكَ شَيْئًا، وَقُلْتُ لَهُ: هَذَا مَا أَدْرَكْتُ النَّاسَ عَلَيْهِ وَهَذَا الْأَمْرُ الْقَدِيمُ الَّذِي لَمْ تَزَلْ النَّاسُ عَلَيْهِ.}ഇമാം മാലിക് (റ) പറയുന്നു: മദീനയിലെ ഭരണാധികാരി, അന്ന് മദീനയില്‍ നമസ്കരിച്ചു പോന്നിരുന്ന ഖിയാമു-റമദാന്‍ അഥവാ തറാവീഹ് ചുരുക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് എൻ റ്റെ അടുക്കലേക്ക് ആളെ അയച്ചു – അവിടെ ഇരുപതു വർഷത്തെ ശിഷ്യനായ ഇബ്നു ഖാസിം (റ) പറയുന്നു: അത് 39 റകഹത്താണ് അതില്‍ മൂന്ന് വിത്റും– ഇമാം മാലിക് (റ) തുടർന്നു!! “ആ നിസ്കരിച്ചു പോന്നതില്‍ നിന്നും ഒന്നുംതന്നെ കുറയ്ക്കുന്നതില്‍ നിന്നും ഞാന്‍ വിരോധിച്ചു, ഞാന്‍ അദ്ദേഹത്തോട് (വന്ന വെക്തിയോടു) പറഞ്ഞു; ഇത് ഞാന്‍ ജനങ്ങളില്‍ സാക്ഷിയായി പണ്ടുമുതലേ കണ്ടുവരുന്ന കാര്യമാണ്” ( അല്‍-മുദവ്വന 1/287).39 (20+16+3) റകഹത്തിൽ നിന്നും  ഒരു റകഹത്തുപോലും കുറയ്ക്കരുത് എന്ന് കർശനമായി നിർദേശം നൽകിയ ഇമാം മാലിക് (റ) ൻ റ്റെ പേരില്‍ 11 റക് അത്ത് വെച്ച് കെട്ടുന്നത്തിനു ഒരു ദുർബലമായ റിപ്പോർട്ട് ? മതിയോ മുജാഹിദുകളേ നിങ്ങള്ക്ക്!???  സത്യത്തില്‍ അവര്‍ പറയേണ്ടിയിരുന്നത് റസൂല്‍ (സ) കാണിക്കാത്ത ഒന്ന് കൽപ്പിച്ച ഇമാം മാലിക് (റ) യാണ് ഇവരുടെ ഭാഷയില്‍ ഒന്നാംതരം മുബ്തദിഅ്!!!!ഇനി പ്രസ്തുത റിപ്പോർട്ടിനെ കുറിച്ച് ഇവര്‍ തന്നെ അങ്ങീകരിക്കുന്ന പണ്ഡിതര്‍ തന്നെ മോശപ്പെട്ട ഒന്നായി പറയുന്നത് കാണാം..________അബൂ ഈസ അല്‍-സിയാനി അല്‍-ജസാഇരി തൻ റ്റെ ഇസ്തിഹ്ബാബു തറാവീഹില്‍ പറയുന്നു;[فإن قيل: قد ذكر الجوري الشافعي: عن مالك أنه قال: الذي جمع عليه الناس عمر بن الخطاب أحب إلي وهو إحدى عشرة ركعة, وهي صلاة رسول الله صلى الله عليه وسلم, قيل له إحدى عشرة ركعة بالوتر؟ قال: نعم وثلاث عشرة قريب, قال: ولا أدري من أين أحدث هذا الركوع الكثير", والجواب أن هذه الرواية موضوعة منكرة, لأن بين الجوري ومالك أكثر من ثلاثة قرون كاملة]മാലിക് (റ) നെതൊട്ട് അല്‍-ജൂരി അശ്ശാഫി പറഞ്ഞതായി, ഉമര്‍ (റ) ജനങ്ങളെ ഒരുമിച്ചുകൂട്ടിയ 11 റകഹത്താണ് എനിക്കിഷ്ടം.... എന്ന് പറയുകയാണെങ്കില്‍ അതിനുള്ള മറുപടി; ഈ റിപ്പോർട്ട് “മൌളൂഉം മുൻ കറുമാണ്, കാരണം ഇമാം മാലിക് റ യുടേയും  ജൂരിയുടെയും ഇടയില്‍ മൂന്ന് നൂറ്റാണ്ടുകൾക്കപ്പുറത്തെ വിത്യാസമുണ്ട്... ശേഷം ഇബ്നു കാസിം(റ) മുദവ്വനയില്‍ മാലിക്(റ) നിന്നും ഉദ്ദരിച്ച നേരത്തെ പ്രതിപാദിച്ച 39 റകഹത്തു റിപ്പോർട്ട് നല്കി് അദ്ദേഹം വിശദീകരിക്കുന്നു; മാലിക്(റ) യുടെ അസ്ഹാബു മുഴുവന്‍ ഈ റിപ്പോർട്ട് ചെയ്തതിനും എതിരാണ് ഇത്, മാലിക് (റ) നിന്നും റിപ്പോർട്ട് ചെയ്തതില്‍ സ്വന്തം കിത്താബില്‍ പറഞ്ഞത് ഏറ്റവും സ്വഹീഹായ റിപ്പോര്ട്ടാണ് അതിനോട് അവിടെത്തെ എല്ലാ അസ്ഹാബും യോജിക്കുന്നുമുണ്ട്. മാലികി മദ്ഹബിലെ ഇമാം ഇബ്നു അബ്ദുല്‍ ബറും ഇമാം ബാജിയും ഇബ്നു ഖാസിം(റ) വഴി ഇമാം മാലിക് (റ)നിന്ന് 39 റകഹത്തു ഉദ്ദരിക്കുന്നു. കൂടാതെ ഇമാം തിർമിദിയും പ്രസിദ്ദമായ സനദോടെ മാലികില്‍ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേറെയും മാലികീ മദ്ഹബുകാരായവരും അല്ലാത്തവരുമായ പലരാല്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.. ശേഷം അദ്ദേഹം പറഞ്ഞു നിർത്തുന്നത് ഇങ്ങനെയാണ്...;والعجب كل العجب ممن يترك كل هذه الروايات, الصحيحة الثابتات, ثم يستدل بالغرائب الواهياتഎന്നാല്‍ ഈ സ്ഥിരപ്പെട്ട, സ്വഹീഹായ റിപ്പോർട്ടുകൾ‍ മുഴുവന്‍ വെടിഞ്ഞു പിന്നെ വളരെ ദുർബലമായ റിപ്പോർട്ട് കൊണ്ട് തെളിവ് പറയുന്നവനെ കുറിച്ച് മഹാത്ഭുതം തന്നെ !!!അതെ മുജാഹിദുകളെയും  അവരുടെ നേതാക്കളുടെയും കാര്യം മഹാ അത്ഭുതം തന്നെയാ; ബുഖാരിയിലടക്കം ളഈഫ് കണ്ടെത്തുന്ന സനദ് കീറിമുറിച്ചു അലങ്കോലപ്പെടുത്താന്‍ വെമ്പുന്ന ഇവരുടെ നേതാവ് അൽബാനി പോലും സലഫു ചെയ്തതായ് കാണിക്കാന്‍ വേണ്ടിയാണ് ഈ റിപ്പോര്ട്ട് ഉദ്ദരിക്കുന്നത്.ഷെയ്ഖ് അംജദ് അല്ഫാലസ്ത്വീനിയും മറ്റു പലരും ഈ റിപ്പോർട്ട് സ്വഹീഹല്ല എന്ന് വ്യക്തമാകീട്ടുണ്ട് (അറ്ശീഫ് മുന്’തദാ അല്‍-ഉലൂക; എന്ന പണ്ഡിത ചർച്ച റിപ്പോർട്ടിൽ ഇവ കാണാം).ഇനി എവിടെനിന്നാണ് 20 ൻ റ്റെ( കൂടെ 16 ചേർത്തു ള്ള 36 റകഹത്തു വന്നത് എന്നത് കൂടി നോക്കാം, മദീനയില്‍ 36 റകഹത്തു മാലിക് (റ) ൻ റ്റെയും  എത്രയോ കാലങ്ങൾക്ക് മുമ്പ് ഉണ്ടെന്നുള്ളത് സ്ഥിരപ്പെട്ട വസ്തുതയാണല്ലോ.. ഇതിനെ കുറിച്ച് ഇമാമീങ്ങള്‍ ഇങ്ങനെ വിശദീകരിക്കുന്നത് കാണാം...ഇമാം മാവർദി (റ) രചിച്ച തൻ റ്റെ അല്‍-ഹാവില്‍ കബീറില്‍ പറയുന്നു;ഇമാം ഷാഫി(റ) പറയുന്നു: മദീനക്കാരെ 36 റകഹത്തു നിസ്കരിക്കുന്നതായി ഞാന്‍ കണ്ടു, കൂടെ മൂന്ന് വിതുറും.ഇമാം മാവർദി (റ) ശേഷം വിശദീകരിക്കുന്നു, മക്കക്കാര്‍ ഒരുതർ വീഹ്(4 റകഹത്ത്) നിസ്കരിച്ചാല്‍ 7 തവാഫുകള്‍ ചെയ്യും അഞ്ചാം തർ വീഹ് കഴിഞ്ഞാല്‍ അവര്‍ വിതര്‍ നിസ്കരിക്കും അപ്പോള്‍ അവര്ക്ക് 5 തർ വീഹും  (ടോട്ടല്‍ 20 റകഹത്ത്) 4 ത്വവാഫും ലഭിക്കും. എന്നാല്‍ ഇതിനോട് സമമാവാന്‍ മദീനക്കാര്‍ നാല് ത്വവാഫിനു പകരമായി നാല് തർ വീഹുകൾ(16 റകഹത്ത്) അധികരിപ്പിച്ചു, അങ്ങിനെ അത് 36 ആയി – ഈ അഭിപ്രായമാണ് ഏറ്റവും അസ്വഹ് എന്ന് മഹാന്‍ പറയുന്നു. ( അല്ഹാലവില്‍ കബീര്‍ - 2/291).ഇതുതന്നെ മാലികി മദ്ഹബിലെ സർവ്വ ഇമാമീങ്ങും പറഞ്ഞിട്ടുണ്ട്.ഇമാം അബൂബക്കര്‍ അത്തുര്തൂ്ഷി അല്‍-മാലികി തൻ റ്റെ അല്‍-ഹവാദിസ് അല്‍-ബിദഇല്‍ ഇത്പറഞ്ഞതിന് ശേഷം പറയുന്നതായി കാണാം;ഈ അധികരിച്ച റകഹത്തുകള്‍ മദീനക്കാർക്ക് മാത്രം  പ്രതേകമായതാണ്. അവര്‍ മക്കക്കാരുമായി സമാനമാവാന്‍ ആഗ്രഹിക്കുന്നവരാണ്, അതുകൊണ്ടാണ് തവാഫിനു പകരം 16 റകഹത്ത് അധികരിപ്പിച്ച് 36 റകഹത്തു നിസ്കരിക്കുന്നത് എന്നാല്‍ മദീനക്കാര്‍ അല്ലാത്തവര്‍ ഇത് ചെയ്യേണ്ടതില്ല. കാരണം മദീനക്കാര്‍ റസൂല്‍(സ) യുടെ ഹിജ്റ കൊണ്ടും അവിടെത്തെ ഖബറു ശരീഫ്കൊണ്ടും ശറഫാകപ്പെട്ടവരാണ്, അതാണ്‌ മറ്റുള്ളവരെ അപേക്ഷിച്ച് മക്കക്കാരോട് സമാനരാവാന്‍ അവര്‍ ഉദ്ദേശിക്കുന്നത്. (അല്‍-ഹവാദിസ് അല്‍-ബിദഇ 1/58 )ഇക്കാര്യങ്ങള്‍ ശറഹുല്‍-കബീര്‍ - 4/265, തുഹ്ഫ -2/241, മുഗ്നി -1/461 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ കാണാം.സ്വഹാബയുടെ കാലം മുതല്‍ ഇന്നുവരെ 20-തില്‍ കുറഞ്ഞ തറാവീഹു സലഫുകള്‍ ആരും പറഞ്ഞിട്ടില്ല. അതിനു നൂറുക്കണക്കിന് സ്വഹീഹായ റിപ്പോർട്ടുകളിൽ‍ കാണാവുന്നതാണ്. ബറകത്തിന് വേണ്ടി ഖുലഫാഉകളായ സിദ്ദിക് (റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) തുടങ്ങിയ സ്വഹാബികളുടെ കൂട്ടുകാരനായ സുവൈദ്ഇബ്നു ഗഫ്’ല (റ)യില്‍ -(മുഖള്റമീങ്ങളില്‍ - അഥവാ ജാഹിലിയ്യ കാലത്ത് അനേകം വർഷം ജീവിച്ചു ശേഷം ഇസ്‌ലാം പുൽകിയ മഹത്തുക്കൾ - പെട്ട മഹാന്‍, ആമുല്‍ ഫീലില്‍ വര്ഷം ജനിച്ചു 130 വർഷം ജീവിച്ചു)- നിന്നും ഇമാം ബുഖാരി (റ) തൻ റ്റെ താരീഖുല്‍ കബീറില്‍ സ്വഹീഹായ പരമ്പരയോടുകൂടി ഉദ്ദരിക്കുന്ന കാണാം...;(قال يحيى بْن مُوسَى : قَالَ : نا جَعْفَر بْن عون ، سَمِعَ أبا الخضيب الجعفِي ، كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة)അബല്‍ ഖളീബ് അല്ജാഹ്ഫിയിൽ നിന്നും .. റമളാനിൽ സുവൈദ്ഇബ്നു ഗഫ്’ല (റ) ഞങ്ങള്ക്ക്. ഇമാമായി 20 റകഹത്തു നിസ്കരിക്കാരുണ്ടായിരുന്നു (താരീഖുല്‍ കബീര്‍- 9/28 – ഹദീസ് നോ: 233)......എനിയും ധാരാളം സ്വഹീഹായ തെളിവുകളിലൂടെ തറാവീഹ് 20 എന്നത് സ്ഥിരപ്പെടുത്താൻ സാധിക്കും 

Post a Comment

Previous Post Next Post